Adv.T B Mini -നഴ്സസ് ദിനത്തിൽ - അവകാശങ്ങൾ - സുരക്ഷിതത്വം

എല്ലാ നഴ്സ് മാർക്കും നഴ്സസ് ദിനാശംസകൾ
മാലാഖമാര് എന്ന് നഴ്സ്മാരെ വിളിക്കുമ്പോൾ സന്തോഷമുണ്ട്. പക്ഷെ ഈ മഹാമാരിയുടെ കാലത്ത് അവർക്ക് അത്തരം വിളികളല്ല ആവശ്യം. അവരുടെ ജീവൻ നിലനിറുത്തുക എന്നതാണ്
കോവി ഡ് 19 വന്നതിനു ശേഷം രാപ്പകലില്ലാതെയാണ് നഴ്സ് മാരടക്കമുള്ള ആരോഗ്യ പ്രവർത്തകർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്
ഈ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നതിന് കയ്യടികൾ മുതൽ പുഷ്പവൃഷ്ടി വരെ നടത്തുന്നുണ്ട്. ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തുന്നതിന് കോടികൾ ചെലവാക്കി. കേരളം ആരോഗ്യ പ്രവർത്തകരുടെ കാര്യങ്ങൾ താരതമ്യേന നല്ല നിലയിൽ ശ്രദ്ധിക്കുന്ന സംസ്ഥാനമാണ്. പക്ഷെ 2011 മുൻപ് കേരളത്തിലെ സ്വകാര്യ ആശുപത്രികൾ ഒരു തൊഴിൽ നിയമവും പ്രസവം എടുക്കുന്ന നഴ്സുമാർക്ക് മെറ്റേനിറ്റി ലീവ് അടക്കം നിഷേധിക്കുന്ന സാഹചര്യമായിരുന്നു ദിവസങ്ങളോളം ജോലി ചെയ്ത് ് തലകറങ്ങി നഴ്സ് മാർ വീണ എത്രയോ സംഭവങ്ങളുണ്ടായിരുന്നു. 8 മണികൂർ തൊഴിൽ അവരുടെ സ്വപ്നമായിരുന്നു 2011 ൽ അവർ സംഘടിച്ചപ്പോഴാണ് ഇത്രയും ചൂഷണമാണോ എല്ലാതൊഴിൽ സുരക്ഷയും ഉണ്ടായിരുന്ന കേരളത്തിൽ എന്ന് നമ്മൾ തിരിച്ചറിഞ്ഞത്.
ആദ്യത്തെ  അമൃത ആശുപത്രി സമരം മാനേജ്മെന്റ് ഗുണ്ടകളെ ഉപയോഗിച്ച് തല്ലി ചതച്ചത് നമ്മൾ കണ്ടു. ചാരിറ്റി എന്ന പേരിൽ നഴ്സ് മാര് മാലാഖമാരാണ് എന്നൊക്കെ പറഞ്ഞ് അവരുടെ നന്മയേയും ത്യാഗത്തേയും സേവന മനസ്ഥിതിയേയും വലിയ രീതിയിൽ ചൂഷണം ചെയ്യപ്പെട്ടു.
എല്ലാ മതസംഘടനകളും ഡോക്ടർമാരും അബ്കാരി ക്കാരും മിനിമം വേതനം സ്ഥിരം തൊഴിൽ ഇ.എസ് ഐ. ഗ്രാറ്റുവിറ്റി മെറ്റേനി റ്റി ലീവ് ഇതെല്ലാം നഴ്സ് മാർക്ക് നിഷേധിച്ചു. കേരളത്തിലും പിന്നെ രാജ്യമാകെ നഴ്സ് മാർ നടത്തിയ സംഘടിത സമരങ്ങൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. ആ സംഘടനയെ തകർക്കുവാൻ മാനേജ്മെന്റ് ആദ്യം മുതൽ ശ്രമിച്ചു കൊണ്ടിരുന്നു. പല കുത്തി തിരിപ്പുകളും ഉണ്ടാക്കി  . താരതമ്യേന സമരങ്ങൾ വിജയിക്കുകയും നഴ്സ്മാരുടെ മിനിമം വേതനം പ്രഖ്യാപിച്ചപ്പോൾ ഒരു വിധം സമാധാനമായി.
ഇന്ന് നഴ്സിംഗ് ദിനത്തിൽ സ്വകാര്യ ആശുപതി കൊയിലി ആശുപത്രിയിൽ
നഴ്സ് മാർ മാസ്ക് മറ്റ് പ്രതിരോധ സാമഗ്രികൾ കിട്ടാത്തതിലും ശമ്പളം കിട്ടാത്തതിലും പ്രതിഷേധിച്ച് സമരത്തിനിറങ്ങി. 2 മാസമായി 20 രൂപക്ക് ഈ ആശുപത്രി മാനേജ്മെന്റ് നഴ്സ്മാർക്ക്
മാസ്ക് വിൽക്കുകയായിരുന്നു.
ശമ്പളം കുറയ്ക്കുന്ന കലാപരിപാടി എല്ലാ സ്വകാര്യ ആശുപത്രികളും തുടങ്ങി കഴിഞ്ഞു. രോഗികൾ ഇല്ല എന്നാണ് പറയുന്നത്.
കേരളത്തിൽ ഇതാണ് അവസ്ഥ.
മറ്റ് സംസ്ഥാനങ്ങളിൽ സർക്കാർ സംവിധാനത്തിലും ഇതിനേക്കാൾ മോശം അവസ്ഥയാണ് സ്വകാര്യ ആശുപത്രി ആരോഗ്യ പ്രവർത്തകർക്ക് പ്രതിരോധ സാമഗ്രികൾ ഇല്ല രോഗം വന്നാൽ പുറത്ത് പറയുവാൻ പാടില്ല തൊഴിൽ സമയം കൃത്യതയില്ല. സംഘടനയില്ല. വീണ്ടും നഴ്സ് മാർ  പഴയ നിലയിലേക്ക് പോവുകയാണ്.
പല സംസ്ഥാനങ്ങളും ഇപ്പോൾ തൊഴിൽ സമയം മാറ്റിയിരികുന്നു. വീണ്ടും വറചട്ടിയിലേക്ക്