RAJAGOPALAN P S:-നിങ്ങൾക്ക് ഞങ്ങളെ കൊല്ലാനാവും......പക്ഷെ നിങ്ങൾക്ക് ഞങ്ങളെ തോല്പിക്കാനാവില്ല



നിങ്ങൾക്ക് ഞങ്ങളെ കൊല്ലാനാവും......

പക്ഷെ നിങ്ങൾക്ക് ഞങ്ങളെ 

തോല്പിക്കാനാവില്ല

------------------------------------------------ ------

ദേശീയ പൗരത്വ നിയമ ഭേദഗതിക്കും; നിർദ്ദിഷ്ഠ പൗരത്വ രജിസ്ട്രേഷനുമെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായിരാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾ അനുദിനം കുടുതൽ കൂടുതൽ വിശാലവും കരുത്തുറ്റതുമായിക്കൊണ്ടിരിക്കുകയാണ്. കൂടൂതൽ വിഭാഗങ്ങളിലേക്ക് സമരം പടർന്ന് കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്ക് ദിനം പ്രതി കാണാനാകുന്നത്. അതോടൊപ്പം ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നടപടികൾ കൂടുതൽ ക്രൗര്യത കൈവരിച്ചു കൊണ്ടുമിരിക്കുന്നു.
സമരം തുടങ്ങി ആദ്യദിനങ്ങളിൽ കേവലം ഡൽഹിയിലും, ബംഗാളിലും ഒക്കെയായി അത് ഒതുങ്ങിപ്പോകും എന്നാണ് മോദിയും, അമിത് ഷായും പ്രതീക്ഷിച്ചത്.എന്നാൽ അവരുടെയൊക്കെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് സമരം ഇതര സംസ്ഥാനങ്ങളിലേക്കും കത്തിപ്പടരുകയായിരുന്നു. ഇന്ത്യാ രാജ്യത്തെ ഹിന്ദുത്വ യുടെ പരീക്ഷണ കേന്ദങ്ങളിൽ പ്രധാന കേന്ദങ്ങളായ ഗുജറാത്തിലേക്കും, ഉത്തർപ്രദേശിലേക്കും സമരം ആളിപ്പടർന്നത് മോദി - ഷാ കൂട്ടുകെട്ടിനെ തെല്ലൊന്നുമല്ല അമ്പരപ്പി ച്ചിരിക്കുന്നത്.ആ അമ്പരപ്പാണ് പല രീതിയിലും മോദി - ഷാ വിഭാഗങ്ങൾക്കിടയിൽ നിന്നു് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ലോക്സഭയിലും, രാജ്യസഭയിലും ബില്ലിനെ പിന്തുണച്ച N D A സഖ്യത്തിലെ ചിലർ തന്നെ പാസായ ഈ ബില്ലിനെതിരെയും, പ്രഖ്യാപിത പൗരത്വ രജിസ്ട്രേഷനെതിരെയും പരസ്യമായി രംഗത്ത് വന്നതും മോദി സംഘത്തെ കുറച്ച് വിഷമവൃത്തത്തിൽ ആക്കിയിട്ടുണ്ട്. എങ്കിൽ പോലും തങ്ങളുടെ ഫാസിസ്റ്റ് മനോനില കൈവിടാൻ തയ്യാറല്ലാത്ത മോദി - ഷാ സഘം നിരന്തരമായ - വളരെ ഉറച്ചതെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന _ പ്രഖ്യാപനങ്ങളിലൂടെ രംഗം കൊഴുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതോടൊപ്പം പോലീസിനെ കയറൂരി വിട്ടു കൊണ്ട് അടിച്ചമർത്തൽ നടപടികൾ ദിനംപ്രതിയെന്നോണം ശക്തമാകുന്നുമുണ്ട്. ഉത്തർപ്രദേശിൽ 8 വയസ്സുള്ള ഒരു പിഞ്ച് കുട്ടിയെ അടക്കം എട്ട് പേരെ കൊന്നു കഴിഞ്ഞു.കർണ്ണാടകയിൽ 2 പേരെ യദ്യൂരപ്പയും കൊന്നു തള്ളിയിട്ടുണ്ട്.
ഡൽഹിയിൽ വെടിവെപ്പ് നടന്നു എന്ന് മാധ്യമ വാർത്തകൾ വന്നശേഷം അതിനെ നിഷേധിച്ച് രംഗത്ത് വരികയായിരുന്നു പോലീസും സംഘപരിവാര ശക്തികളും. എന്നാൽ ഡൽഹിയിലെ പോലീസ് നടപടിയിൽ പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രിയുടെ ഔദ്യോഗിക റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത് വിട്ടുകൊണ്ട് സംഘ കക്ഷികളുടെ നുണ വാദത്തെ തകർത്തിരിക്കുകയാണ് മാധ്യമങ്ങൾ.പിഞ്ച് കുഞ്ഞടക്കം 8 പേർ മരിച്ച ഉത്തർപ്രദേശ് D G P പറയുന്നതും പോലിസ് വെടിവെപ്പിലല്ല ഇവർ മരിച്ചതെന്നാണ്. ഈ പോലീസ് വാദത്തെ മുഖവിലക്കെടുത്താൽ മരണപ്പെട്ടവർ സമരത്തിന് തോക്കുമായി വന്ന് സ്വയം വെടിവെച്ച് മരിച്ചു എന്ന് നാം കരുതേണ്ടി വരും. എന്തായാലും അത്തരമൊരു വങ്കത്തം വിശ്വസിക്കാൻ തലയിൽ ആൾപാർപ്പില്ലാത്തവരും, തലയിലും കൈകളിലും രാമബാണങ്ങളുമേന്തി അന്യമതസ്ഥരെയും, തങ്ങളെ വിമർശിക്കുന്നവരെയും കൊന്നൊടുക്കാൻ നടക്കുന്നവരുമായ സംഘ പുത്രീ - പുത്രന്മാർക്ക് മാത്രമേ കഴിയൂ.
രാമചന്ദ്രഗഹയെപ്പോലുള്ള ചരിത്രകാരന്മാരെയും, കൃഷ്ണയെപ്പോലുള്ള സംഗീതജ്ഞരെയും,സിദ്ധാർത്ഥിനെപ്പോലുള്ള അഭി നേതാക്കളെയുമൊക്കെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തു ജയിലിലടച്ചും, ഭീഷണിപ്പെടുത്തിയും മറ്റും ഈ ഭരണഘടനാ മൂല്യ സംരക്ഷണ - ദേശീയ പ്രക്ഷോഭത്തെ ഇല്ലയ്മ ചെയ്യാനാവുമോ എന്നാണ് മോദി - ഷാ സഖ്യം പരീക്ഷിക്കുന്നത്.
കേരളത്തിലാകട്ടെ സംഘ പുത്രീ - പുത്രന്മാർ നുണ - അശ്ലീല പ്രചാരണങ്ങളൂമായി രംഗത്തുണ്ട്.മലയാള സിനിമാ നടീനടൻമാരായ പാർവ്വതി തിരുവോത്തും, അമല പോളും, പൃഥിരാജ്, ടോസിനോ, ഇന്ദ്രജിത്, മമ്മൂട്ടി........... തുടങ്ങിയവർ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ അനുകൂലിച്ച് രംഗത്ത് വന്നപ്പോൾ B J P നേതാവ് സുരേന്ദ്രന് സഹിച്ചില്ല. പൗരത്വ നിയമ ഭേതഗതിയെ എതിർക്കുന്നവർ വിവരമില്ലാത്തവരാണ് എന്നാണ് സുരേന്ദ്ര മതം. അപ്പോൾ സുരേന്ദ്ര മതപ്രകാരം ഇപ്പോൾ ഇന്ത്യാ രാജ്യത്തെ ഭൂരിപക്ഷം മനുഷ്യരും വിവരദോഷികളാണ്.
അങ്ങിനെ വിവര - ബൂദ്ധിമാൻമാരായ ഈ സംഘപരിവാരക്കാരുടെ ബുദ്ധി പ്രവർത്തിക്കുന്നത് എങ്ങിനെയെന്ന് കർണ്ണാടകയിലെ B J P യുടെ സാംസ്കാരിക മന്ത്രി രവി കഴിഞ്ഞ ദിവസം വ്യക്തമാക്കി എന്ന് മാധ്യമ വാർത്ത പുറത്ത് വന്നിരുന്നു. രവി പറഞ്ഞത് ഇത്രയേ ഉള്ളൂ. മര്യാദക്കല്ല എങ്കിൽ ഗോദ്ര ആവർത്തിക്കും എന്നാണത്രെ. അതായത് ജീവൻ വേണമെങ്കിൽ സമരമൊക്കെ നിർത്തി വീട്ടിൽ പോകാനാണ് രവി പറയുന്നത്.ഭരഘടനാപരമായ ഉത്തരവാദിത്വമുള്ള ഒത സംസ്ഥാന മന്ത്രിയാണ് ഇങ്ങനെ മനുഷ്യരെ തീയിട്ടുo, ശൂലത്തിൽ കുത്തിയുമൊക്കെ കെല്ലുമെന്ന് ഭീഷണി മുഴക്കുന്നത് എന്നോർക്കണം. അതായത് B J P യുടേയുo, സംഘപരിവാർ ശക്തികളുടേയും ഭരണഘടന മനുസ്മൃതയാണ് എന്ന് ഈ രവിയെപ്പോലുള്ളവർ വളരെ പച്ചയായിത്തന്നെ പറയുകയാണ്:
മാത്രമല്ല ഇന്നലെയാണ് ഉത്തര പ്രദേശിലെ ഉന്നാവിലെ പ്രായത്തൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചതിന് C B | കോടി കുറ്റക്കാരനെന്ന് കണ്ടെത്തിയ M L A കുൽ ദീപസിങ് സേംഗറെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.ഈ കുൽദീപ് സിങ് കുറച്ച് നാൾ മുൻപ് വരെ B J P യുടെ M L A ആയിരുന്നു.ഇയാൾ ഈ പെൺകുട്ടിയെ ബലാൽസംഗം ചെയ്തതിനെപ്പറ്റി പെൺകുട്ടി പരാതി കൊടുത്തിട്ട് ആദ്യം യോഗിയുടെ പോലീസ് കേസെടുക്കാൾ അമാന്തിച്ചു. പിന്നീട് പെൺകട്ടി മുഖ്യമന്ത്രിയോഗിയുടെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്യും എന്ന് പ്രഖ്യാപിച്ച ശേഷമണ് കേസെടുത്തതും മറ്റും. പിന്നിട് അയാളെ അറസ്റ്റ് ചെയ്തിട്ടും B J P യിൽ നിന്ന് പുറത്താക്കിയില്ല. പെൺകുട്ടിയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ എത്തിച്ച് അവിടെ വച്ച് അദ്ദേഹത്തെ കൊന്നു.അമ്മാവനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചു. മാസങ്ങൾക്ക് മുൻപ് പെൺകുട്ടിയും അഭിഭാഷകനുമൊക്കെയായി കാറിൽ യാത്ര ചെയ്യുമ്പോൾ കാറിൽ ട്രക്ക് ഇടിപ്പിച്ച് കൊല്ലാൻ 'ശ്രമിച്ചു. അഭിഭാഷകൻ മരിച്ചു.മാസങ്ങളുടെ ചികിത്സക്കു ശേഷം പെൺകുട്ടി ഇപ്പോൾ ഡൽഹിയിൽ താമസിക്കുന്നു. കാര്യങ്ങൾ ഇത്രയേറെ വഷളായപ്പോൾ മാത്രമാണ് ഈ കുൽദീപിനെനെ B J P യിൽ നിന്നും പുറത്താക്കിയത്. എന്നിട്ടും ഈ കൂറച്ചു ദിവസങ്ങൾക്ക് മുൻപ് ഇയാളുടെ ജന്മദിനത്തിന് ആശംസകൾ നേർന്ന് ആശിർവദിച്ചത് B J P പാർലമെന്റ് മെമ്പർ സാക്ഷി മഹാരാജ് ആയിരുന്നു. ഈ സാക്ഷി മഹാരാജ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ ആദ്യം പോയത് കുൽദീപ് സിങിനെ കാണ്ടാനായി ജയിലിലേക്കായിരുന്നു എന്നതും നാo ഓർക്കണം.
ഈ കാര്യം ഇപ്പോൾ ഇവിടെ പറഞ്ഞത് B J P യുടെ സ്വഭാവം എന്ത് എന്ന് വ്യക്തമാക്കാനാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ ഉറച്ചു നിൽക്കൂന്നവരെ ഗോദ്ര മോഡൽ കലാപമുണ്ടാക്കി കൊന്നൊടുക്കുമെന്ന് പറയുന്ന രവി എന്ന കർണ്ണാടകയിലെ B J P യുടെ സാംസ്ക്കാരിക വകുപ്പ് മന്ത്രി, പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജയിലിലടക്കപ്പെട്ടിട്ടും B J P യുടെ M P മാരുടേയും മറ്റും അടുത്ത ആൾ ഇത്തരക്കാരെയൊക്കെ നയിക്കുന്ന മോദി - ഷാ സഖ്യത്തെക്കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ. ഈ സംഘത്തിന് കൊലപാതകം, കൂട്ടക്കൊലപാതകം എന്നൊക്കെ പറയുന്നത് കേവലം വെറും കുട്ടിക്കളിയായിരിക്കും എന്നുറപ്പ്.ഇവി ടെ നമുക്ക് ഉറക്കെ പറയാം .'നിങ്ങൾക്ക് ഞങ്ങളെ കൊല്ലാനാവും..... പക്ഷെ നിങ്ങൾക്ക് ഞങ്ങളെ തോല്പിക്കാനാവില്ല ' എന്ന്. പ്രക്ഷോഭരംഗത്ത് ഒത്തൊരുമയോടെ, തോളോട് തോൾ ചേർന്ന് നമു'ക്ക് ഉറച്ച് നിൽക്കാം.