കേരളത്തിലെ വെടിക്കെട്ട് അപകടങ്ങളുടെ ചരിത്രത്തിലൂടെ

കേരളത്തിലെ വെടിക്കെട്ട് അപകടങ്ങളുടെ ചരിത്രത്തിലൂടെ

Apr 10 2016 02:36 PM
ആനയോടും വെടിക്കെട്ടിനോടുമുള്ള ഉത്സവപ്രേമികളുടെ കമ്പമേറെയാണ്. ആനയും വെടിമരുന്നും ഒരുപോലെ അപകടകാരികളാണെങ്കിലും ഉത്സവത്തിന്റെ കൊഴുപ്പ് കൂട്ടണമെങ്കില്‍ രണ്ടും അവശ്യഘടകമാണെന്നാണ് വയ്പ്. കേരളത്തിന്റെ ചരിത്രത്തില്‍ പ്രധാന വെടിക്കെട്ട് ദുരന്തങ്ങളുടെ വിവരങ്ങള്‍

1952 ശബരിമലയില്‍ ജനുവരി 14-ന് കരിമരുന്നു സ്‌ഫോടനം. മരണം 68

1978 തൃശൂര്‍ പൂരത്തില്‍ കുഴിയമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ പതിച്ച് എട്ടു പേര്‍ കൊല്ലപ്പെട്ടു.

1984 തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളില്‍ വെടിക്കെട്ടപകടത്തില്‍ 20 പേര്‍ മരിച്ചു.

1987 തൃശൂര്‍ വേലൂരില്‍ വെള്ളാട്ടഞ്ചൂര്‍ കൂട്ടന്മൂലി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരണം 20.

1987 തലശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാന്‍ റെയില്‍പാളത്തില്‍ ഇരുന്നവര്‍ ട്രെയിനിടിച്ച് മരിച്ചു. മരണം 27

1988 തൃപ്പൂണിത്തുറയില്‍ വെടിമരുന്നുപുരക്ക് തീപിടിച്ചു. 10 പേര്‍ മരിച്ചു.

1989 വീണ്ടും തൃശൂര്‍ കണ്ടശ്ശംകടവ് പള്ളിയില്‍ വെടിക്കെട്ട് അപകടമുണ്ടായി മരണം 12.

1990 കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു

1997 ചിയ്യാരത്ത് പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറു പേര്‍ മരിച്ചു.

1998 പാലക്കാട് കഞ്ചിക്കോട് കരിമരുന്ന് നിര്‍മാണശാലയില്‍ പൊട്ടിത്തറിയില്‍ 13 പേര്‍ മരിച്ചു.

1999 പാലക്കാട് ആളൂരില്‍ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തില്‍ മരണം എട്ട്.

2006 തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ച ഇടത്ത് സ്‌ഫോടനം. മരണം ഏഴ്

2013 പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് മരണം.

2016 കൊല്ലം പരവൂര്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടത്തില്‍ 106 പേര്‍ മരിച്ചു.

(വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിന്നു ശേഖരിച്ചത്)
Comment
Celebrus
Most Read